വലം കയ്യിലൊരു
ചുറ്റിക വെച്ചിടം-
കൈ വീശി
നടക്കുന്നതന്നം തേടി
മുഴുവൻ മുഷിഞ്ഞ
വസ്ത്രത്തിൻ
ഗന്ധം പരക്കുന്ന-
തോർത്തിടാതെ...
തോളിലെ തൂങ്ങും-
ഭാണ്ഡത്തിനുള്ളീലായ്
തൊട്ടിലാടുന്നൊ-
രോമന പൈതലോ
നിദ്രാസുഖത്തിന്റ
ശാന്തഭാവത്തിലും
സൂര്യതാപത്തെ
വെല്ലു വിളിച്ചിടുന്നു.
ഇവളുമൊരു സ്ത്രീയെ-
ങ്കിലുമിവളുടെ കൈകളോ
പഞ്ഞിപോൽ മ്രുദുലമല്ല
കൊട്ടുവടിയുമായ്
നടക്കുന്ന പെണ്ണിന്റെ
കൈകളിൽ
തഴമ്പിച്ച പാടുകൾ
നന്നായ് കാണാം
പരിഹാസ വചനവും
കല്ലേറുമായ്
കുഞ്ഞുങ്ങളവളെ
വരവേറ്റിടുമ്പോൾ
വിധിയെ ശപിക്കാതെ
ലക്ഷ്യത്തിലേക്കവൾ
തെറ്റാതെ കാലുകൾ
വെച്ചിടുന്നു
അമ്മികൊത്താനുണ്ടോ-
അമ്മിക്കല്ല്
അമ്മികൊത്താനുണ്ടോ
അമ്മിക്കല്ല്
അഞ്ചുരൂപക്കൊരമ്മി-
ക്കല്ലിനെ ഞാൻ
അഴകുള്ള മൂർച്ചയെ-
യേറ്റി നൽകാം...
നാടും ചിരിക്കുന്നു,
നാട്ടാർ ചിരിക്കുന്നു
ഇന്നത്തെ കാല-
ത്തോരമ്മിക്കല്ലോ
എങ്ങുനിന്നോടി
വരുന്നു നീ ശാപമേ
അമ്മിയെന്നതി-
ന്നൊരപമാനമല്ലേ
ഇതു കേൾക്കെ
മാതൃ ഹ്രുദയം കരയുന്നു
കുഞ്ഞിൻ വിശപ്പിനെ-
യോർത്തുകൊണ്ടേ
അമ്മിയില്ലാതിനി
യെങ്ങനെ തീർക്കും ഞാൻ
കുഞ്ഞിന്റെ ആമത്തിൻ
വിഷമജ്വരം..
പൈതലിൻ കത്തും
കാളലോർത്തവളുടെ
കൈകൾക്ക് മെല്ലെ
കരുത്തു വന്നു
മനസിലെ സത്യത്തിൻ
ചിന്തകൾ മെല്ലെ
പൈതലിൻ കണ്ണീരി-
ലൊഴുകിപ്പോയി.
ഒരു വീടിൻ മുറ്റത്ത്
വെറുതെ കിടക്കുന്ന
ഒരു തുരുമ്പവളുടേ
ഭാണ്ഡത്തിലാക്കവേ
നെറ്റിയിൽ തട്ടിയാ
കല്ലിന്റ വേദന
അവളെയോ മണ്ണിതിൽ
വീഴ്ത്തിടുന്നു...
വേച്ചു വേച്ചവളൊന്നു
നിൽക്കുവാൻ ആയവേ
ആയിരം കല്ലുകളൊ-
രുമിച്ച് വന്നപ്പോൾ
ഭാണ്ഡമുപേക്ഷിച്ച്
വിഷപ്പും മറന്നിട്ട്
പ്രാണനോടവളോ
യാത്രയോതി...
ചുറ്റിക വെച്ചിടം-
കൈ വീശി
നടക്കുന്നതന്നം തേടി
മുഴുവൻ മുഷിഞ്ഞ
വസ്ത്രത്തിൻ
ഗന്ധം പരക്കുന്ന-
തോർത്തിടാതെ...
തോളിലെ തൂങ്ങും-
ഭാണ്ഡത്തിനുള്ളീലായ്
തൊട്ടിലാടുന്നൊ-
രോമന പൈതലോ
നിദ്രാസുഖത്തിന്റ
ശാന്തഭാവത്തിലും
സൂര്യതാപത്തെ
വെല്ലു വിളിച്ചിടുന്നു.
ഇവളുമൊരു സ്ത്രീയെ-
ങ്കിലുമിവളുടെ കൈകളോ
പഞ്ഞിപോൽ മ്രുദുലമല്ല
കൊട്ടുവടിയുമായ്
നടക്കുന്ന പെണ്ണിന്റെ
കൈകളിൽ
തഴമ്പിച്ച പാടുകൾ
നന്നായ് കാണാം
പരിഹാസ വചനവും
കല്ലേറുമായ്
കുഞ്ഞുങ്ങളവളെ
വരവേറ്റിടുമ്പോൾ
വിധിയെ ശപിക്കാതെ
ലക്ഷ്യത്തിലേക്കവൾ
തെറ്റാതെ കാലുകൾ
വെച്ചിടുന്നു
അമ്മികൊത്താനുണ്ടോ-
അമ്മിക്കല്ല്
അമ്മികൊത്താനുണ്ടോ
അമ്മിക്കല്ല്
അഞ്ചുരൂപക്കൊരമ്മി-
ക്കല്ലിനെ ഞാൻ
അഴകുള്ള മൂർച്ചയെ-
യേറ്റി നൽകാം...
നാടും ചിരിക്കുന്നു,
നാട്ടാർ ചിരിക്കുന്നു
ഇന്നത്തെ കാല-
ത്തോരമ്മിക്കല്ലോ
എങ്ങുനിന്നോടി
വരുന്നു നീ ശാപമേ
അമ്മിയെന്നതി-
ന്നൊരപമാനമല്ലേ
ഇതു കേൾക്കെ
മാതൃ ഹ്രുദയം കരയുന്നു
കുഞ്ഞിൻ വിശപ്പിനെ-
യോർത്തുകൊണ്ടേ
അമ്മിയില്ലാതിനി
യെങ്ങനെ തീർക്കും ഞാൻ
കുഞ്ഞിന്റെ ആമത്തിൻ
വിഷമജ്വരം..
പൈതലിൻ കത്തും
കാളലോർത്തവളുടെ
കൈകൾക്ക് മെല്ലെ
കരുത്തു വന്നു
മനസിലെ സത്യത്തിൻ
ചിന്തകൾ മെല്ലെ
പൈതലിൻ കണ്ണീരി-
ലൊഴുകിപ്പോയി.
ഒരു വീടിൻ മുറ്റത്ത്
വെറുതെ കിടക്കുന്ന
ഒരു തുരുമ്പവളുടേ
ഭാണ്ഡത്തിലാക്കവേ
നെറ്റിയിൽ തട്ടിയാ
കല്ലിന്റ വേദന
അവളെയോ മണ്ണിതിൽ
വീഴ്ത്തിടുന്നു...
വേച്ചു വേച്ചവളൊന്നു
നിൽക്കുവാൻ ആയവേ
ആയിരം കല്ലുകളൊ-
രുമിച്ച് വന്നപ്പോൾ
ഭാണ്ഡമുപേക്ഷിച്ച്
വിഷപ്പും മറന്നിട്ട്
പ്രാണനോടവളോ
യാത്രയോതി...
No comments:
Post a Comment